Monday, August 21, 2017

തോട്ടുവക്കിലെ കള്ള് ഷോപ്പിൽ നിന്നും കള്ളും, കപ്പയും

 ഇത് പോലെ എന്നും എന്തെങ്കിലും കുത്തിക്കുറിക്കുന്ന ഒരാളുണ്ടായിരുന്നു നമ്മുടെ രമണി ചേച്ചി, ആ ആളെ ഇപ്പൊ കാണാറില്ല . ഈ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ എന്തെങ്കിലും കുറിക്കൂ .

തൃശൂരിൽ കഴിഞ്ഞ കുറെ നാളുകളായി നല്ല മഴയാണ് . ഇന്നെലെ ഒരു കല്യാണത്തിന് ഗുരുവായൂർ പോകാനുള്ള പരിപാടി ഉണ്ടായിരുന്നു. പക്ഷെ മഴയത്ത് കാല് നനയാതെ പോകാൻ പറ്റാത്തതിനാൽ പോയില്ല . തോടും കുളവും ഉള്ള ഒരു സ്ഥലത്തായിരുന്നു എത്തേണ്ടത് . രക്തവാതം ഉള്ള ഞാൻ അതെല്ലാം സഹിച്ച് പോയാൽ പിന്നെ കിടപ്പാകും. തൃശൂരിൽ മഴ ഈ വർഷം ഇരുപത്താറു ശതമാനം കുറവാണത്രേ . ഇനിയും പെയ്തോട്ടെ എന്റെ ഇന്ദ്രദേവാ . 

ഞാൻ പണ്ട് മഴയത്ത് ചാലുകളിൽ ഉള്ള വെള്ളം തെറിപ്പിച്ച് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു , ആ ബാല്യം എനിക്ക് ഓർമ്മ വരുന്നു . നാട്ടിലെ കുളങ്ങളിലും തോട്ടിലും കുളിച്ചിട്ട് എത്ര നാളായി . വാദം കൊച്ചിയാലും വേണ്ടില്ല പണ്ടത്തെ പോലെ തോട്ടിൽ ഒരു ദിവസം പോയി നീരാടണം . ഹേബി വരുന്നോ കൂട്ടിന് ? വേണമെങ്കിൽ നമുക്ക് രമണിച്ചെച്ചിയെയും കൂട്ടാം .

തോട്ടുവക്കിലെ കള്ള് ഷോപ്പിൽ നിന്നും കള്ളും, കപ്പയും മീനും ഒക്കെ കഴിക്കാം .