Tuesday, December 14, 2010

തൃശ്ശൂ‍ര്‍ പുത്തന്‍ പള്ളിയിലെ അങ്കണത്തില്‍ നിന്നും...

തൃശ്ശൂര്‍ പുത്തന്‍ പള്ളിയങ്കണം [ബസലിക്ക തിരുന്നാളിന്റെ അവസാന നാള്‍ അരങ്ങേറിയ പഞ്ചവാദ്യത്തില്‍ നിന്നും ഒരു കഷണം.

ആനയും പൂരവും കമ്പക്കാരാണല്ലോ തൃശ്ശൂര്‍ക്കാരും ഈ ഞാനും. ആനയും മേളവുമുള്ളിടത്തെല്ലാം ഈ ഞാനും ഉണ്ടാകും. പ്രായാധിക്യം കൊണ്ട് വിചാരിച്ച മാത്രി വിഡിയോ എടുക്കാന്‍ പറ്റുന്നില്ല. ഒരു അസിസ്റ്റണ്ടിനെ സൌജന്യമായി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

Tuesday, November 16, 2010

ഒറ്റപ്പാലത്തുകാരനായ സുകുവേട്ടന്‍

സുകുവേട്ടനെ വല്ലപ്പോഴും ഓര്‍ക്കാറുണ്ട്. അവസാനമായി എപ്പോഴാ കണ്ടതെന്ന് ഓര്‍മ്മയില്ല. എന്റെ പ്രവാസി ജീവിതം അവസാനിക്കുന്നതിന്റെ തലേദിവസം എന്റെ മസ്ക്കത്തിലെ അല്‍ക്വയറിലുള്ള വസതിയില്‍ വെച്ചാണോ ? അതോ നാട്ടിലാണോ എന്നൊന്നും എനിക്കോര്‍മ്മ വരുന്നില്ല.


ഒരിക്കല്‍ ഞാന്‍ ഒറ്റപ്പാലത്ത് വന്നതോര്‍ക്കുന്നു. പിന്നെ ആ വഴിക്ക് വന്നില്ല. സുകുവേട്ടന്റെ ശ്രീമതിയുടെ പേര്‍ ഓര്‍മ്മ വരുന്നില്ല. പ്രഭയെന്നാണോ അതോ പ്രഭാ ഉണ്ണിയെന്നോ? പണ്ട് ഉണ്ണിയേട്ടന്റെ ശ്രീമതി വാരികകളില്‍ കഥയും മറ്റും എഴുതിയിരുന്നത് ഞാനോര്‍ക്കുന്നു. അന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു എങ്ങിനെയാ ഈ എഴുത്ത് വരുന്നതെന്ന്.


സുകുവേട്ടന്റെ ടവല്‍ കമ്പനിയിലുണ്ടായിരുന്ന മസ്കത്തിലെ ഒരു താടിക്കാരന്‍ സുഹൃത്താണ്‍ ആദ്യം എനിക്ക് പ്രഭയുടെ ഒരു കഥ കലാകൌദിയില്‍ കാണിച്ച് തന്നത്. അന്നൊന്നും എനിക്കും എന്തുകൊണ്ട് ഒരു കഥയെഴുതിക്കൂടാ എന്ന ഒരു ചിന്ത ഇല്ലാതിരുന്നില്ല.


ഞാന്‍ അവസാനമായി പ്രഭയെ കണ്ടപ്പോള്‍ എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു ഈ കഥയെഴുത്തിന്റെ സൂത്രം. പക്ഷെ അന്ന് അതിനുള്ള സമയം കിട്ടിയില്ല. എനിക്ക് പോകാന്‍ തിരക്കേറിയതായിരുന്നു മുഖ്യകാരണം. എന്നോട് അന്ന് അവിടെ താമസിച്ച് പിറ്റേ ദിവസം പോയാല്‍ മതിയെന്ന് പറഞ്ഞിരുന്നെങ്കിലും എനിക്ക് കൂടണയേണ്ട അത്യാവശ്യകാര്യങ്ങള്‍ ഉണ്ടായതിനാല്‍ ഞാന്‍ നാല്‍ മണിയാകുമ്പോളേക്കും സ്ഥലം വിട്ടു.


ഞാന്‍ അവസാനമായി ചാത്തന്‍ കണ്ടത്തില്‍ വന്നതെന്നാണ്‍ എന്നും എനിക്കോര്‍മ്മയില്ല. എന്തായാലും ചുരുങ്ങിയത് ഒരു പതിനഞ്ച് കൊല്ലമെങ്കിലും ആയിക്കാണും. അന്ന് സുകുവേട്ടന്റെ മകള്‍ക്ക് ഏഴോ എട്ടോ വയസ്സായിക്കാണും. ഇപ്പോള്‍ അവള്‍ ഒരു വലിയ കുട്ടിയായിക്കാണും. പണ്ട് സുകുവേട്ടന്‍ എനിക്കവളുടെ ഒരു ഫോട്ടോ അയച്ച് തന്നിരുന്നു. കുറേ കാലം ഞാന്‍ അത് സൂക്ഷിച്ച് വെച്ചിരുന്നു. നാലഞ്ചുകൊല്ലം മുന്‍പുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ കുറേ ഓര്‍മ്മകളുടെ ഫോട്ടോ ആല്‍ബവും കമ്പ്യൂട്ടറുകളും എല്ലാം വെള്ളപ്പൊക്കത്തില്‍ മാഞ്ഞ് പോയി.


സുകുവേട്ടനെ ഫോണ്‍ നമ്പറ് ഇല്ലാത്തതിനാല്‍ എനിക്ക് ഇത് വരേയും ഒന്ന് വിളിക്കാനോ സൌഹൃദം പുതുക്കുവാനോ കഴിഞ്ഞില്ല. ചാത്തന്‍ കണ്ടത്ത് എന്ന പേരുമാത്രം ഓര്‍മ്മയില്‍ വല്ലപ്പോഴും തെളിയുമായിരുന്നു. സ്ഥലപ്പേര്‍ തെളിയാറില്ല. പിന്നെ ഇന്നത്തെ ലോകത്ത് ഇമെയിലിന്റെ വരവോട് കൂടി കത്തെഴുത്ത് എന്ന പ്രതിഭാസം ഏറെക്കുറെ ഇല്ലാതായി. എന്നാലും സുകുവേട്ടന്‍ രണ്ട് വരി എഴുതണമെന്ന് എപ്പോഴും വിചാരിക്കും.

ഏതൊരു ഒറ്റപ്പാലത്തുകാരനെ കണ്ടാലും ഞാന്‍ ആദ്യം ചോദിക്കുക “സുകുമാരേട്ടനെ അറിയുമോ എന്നാണ്‍”. പണ്ടൊരിക്കല്‍ ഒരു ബാങ്കിലെ മേനേജര്‍ അന്വേഷിച്ചിട്ട് പറയാം എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒരു വിവരവും കിട്ടിയില്ല. ഞാന്‍ ഫോളൊ അപ്പ് ചെയ്തിരിക്കില്ല.

നാലഞ്ച് വര്‍ഷം മുന്പ് വരെ എനിക്ക് ഞാന്‍ വിചാരിക്കുന്ന ഭാരതത്തിലെ ഏത് ഇടത്തേക്കും ഓടിയെത്തുവാനുള്ള ആരോഗ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു വാത രോഗിയാണ്‍. മുപ്പത് കിലോമീറ്ററിലധികം വരുന്ന സ്ഥലങ്ങളിലേക്ക് വാഹനം ഓടിക്കാന്‍ ചില്ലറ ബുദ്ധിമുട്ട്. ബസ്സ് യാത്രയാണെങ്കിലോ അതിലേറെ ദുഷ്കരം. ട്രെയിന്‍ യാത്ര സുഖമാണ്‍. ഒറ്റപ്പാലത്തേക്ക് തീവണ്ടിയില്‍ കയറി വരാമായിരുന്നു എന്നത് എന്റെ മനസ്സില്‍ വന്നില്ല.

എനിക്ക് പലപ്പോഴും പലതും ഓര്‍മ്മ വരില്ല. അത് പോലെയാണ്‍ ഈ ഒറ്റപ്പാലം തീവണ്ടിയപ്പീസ്. ഇനി ഏതായാലും അധികകാലം നീളില്ല സുകുവേട്ടനെ കാണാന്‍. അത്രക്കും തിരക്കായിരിക്കുന്നു. ഒരിക്കല്‍ അച്ചുവിനോട് ഫോണ്‍ നമ്പര്‍ ചോദിച്ചിരുന്ന്ങ്കിലും പിന്നീട് വിളിച്ച് പറയാം എന്നാണ്‍ അദ്ദേഹം പറഞ്ഞത്.

അച്ചു ഇപ്പോള്‍ തികച്ചും ഒരു കഥകളി പ്രൊഫഷണല്‍ ആയി മാറിയിരിക്കുന്നല്ലോ> പണ്ട് കഥകളി പദക്കമ്പക്കാരനായിരുന്നു. അച്ചുവില്‍ കൂടിയാണെനിക്ക്കും കഥകളിക്കമ്പം ഉണ്ടായിരുന്നത്. സുകുമാരേട്ടനോര്‍മ്മയുണ്ടായിരിക്കും പണ്ട് മസ്കത്തിലെ എന്റെ വീട്ടിലാണല്ലോ ആദ്യമായി കൂടിയാട്ടം കഥകളി എന്നിവ അരങ്ങേറിയത്.

ഒരിക്കല്‍ കലാമണ്ഡലം ഗീ‍താനന്ന്ദന്‍ മസ്കത്തില് വന്നപ്പോള്‍ എന്റെ വീട്ടില്‍ ഓട്ടംതുള്ളല്‍ കളിച്ചിരുന്നു. പിന്നെ സുകുവേട്ടനും മറ്റും കൂടി എന്റെ വീട്ടിലവതരിപ്പിച്ച “കവിയരങ്ങ്”/. എല്ലാം ഇന്നെലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു.

മസ്കത്തില്‍ നിന്നാണ്‍ ഞാന്‍ കര്‍ണ്ണാടിക് സംഗീതം അടിസ്ഥാനമാക്കി ഓര്‍ഗണ്‍ വായിക്കാന്‍ പഠിച്ചതും. ഞാന്‍ നമ്മുടെ മോഹനനും കൂടെയായിരുന്നു പഠിക്കാന്‍ പോയിരുന്നത്. മോഹന്‍ എന്റെ വീട്ടില്‍ ഇടക്ക് താമസിക്കാന് വരുമായിരുന്നു. ഞാന്‍ എന്റെ കുടുംബസമേതം മോഹന്റെ കല്യാണത്തിന്‍ സംബന്ധിച്ചിരുന്നു. എല്ലാം എന്റെ ഓര്‍മ്മയില്‍ വരുന്നു.

മോഹന്‍ ഇപ്പോള്‍ ആളാകെ മാറിയിരിക്കുന്നു. പണ്ടൊരിക്കല്‍ അദ്ദേഹം ബഹ്രിനില്‍ ഉണ്ടായിരുന്ന അവസരത്തില്‍ എനിക്കൊരു നൂറുരൂപയില്‍ താഴെ വിലമതിക്കുന്ന ഒരു ട്രേഡ് ഡയറക്ടറി അയച്ച് തരുവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നോട് പറഞ്ഞ വാക്ക് ഇന്നും എന്റെ മനസ്സിനെ മഥിക്കുന്നു.” എനിക്ക് ഇപ്പോള്‍ ജെപീക്കുവേണ്ടി അതൊന്നും ചെയ്യാനുള്ള നേരമില്ലാ” എന്നായിരുന്നു ഞാന്‍ കേട്ടത്. ഒരുമിച്ച് ഉണ്ട് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിന്‍ ഇങ്ങനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് ഞാന്‍ അന്നൊക്കെ കുറേ ദു:ഖിച്ചു.


കലാപരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന എനിക്ക് കലകളെ കൂടുതല്‍ സ്നേഹിക്കുവാനും അടുത്തറിയുവാനും ഉള്ള ഊര്‍ജ്ജം പകര്‍ന്ന് തന്നത് അച്ചുവും സുകുവേട്ടനും മറ്റുമാണ്‍. ഞാനും അച്ചുവും മസ്കത്തിലെ അല്‍കൊയറില്‍ കുറേ കാലം ജീവിച്ചിരുന്നുവല്ലോ> അതോടേയാണ്‍ ഞങ്ങളുടെ സൌഹൃദം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഹേതുവായത്.

പിന്നെ വാണിയംകുളത്തുകാരനായ സ്നേഹിയായ രാജഗോപാലനും അച്ചുവില്‍ കൂടി കഥകളിക്കമ്പക്കാരനായി. രാജഗോപാല്‍ന്റെ മകളും കഥകളിവേഷം കെട്ടിയിരുന്നു. രാജഗോപാലിന്റെ വീട്ടിലും എന്റെ വീട്ടിലും അന്നൊക്കെ ആരുവന്നാലും താമസിക്കാനും വയറുനിറയെ ഭക്ഷണമ കഴിക്കാനും ഉള്ള സൌകര്യം ഉണ്ടായിരുന്നു.

രാജഗോപാലന്‍ വയലിനിലും ഞാന്‍ ഓര്‍ഗണിലും കുറേയൊക്കെ വായിച്ചു. അദ്ദേഹം ഇപ്പോള്‍ ഒരു വയലിന്‍ വിദ്വാനായിക്കാണും. എന്റെ സംഗിത ഉപകരണാസ്വാദനവും പഠനവും ഗള്‍ഫ് വിട്ടതോടെ കഴിഞ്ഞു.
അച്ചുവിന്റെ വെള്ളിനഴിയിലുള്ള വീട്ടില്‍ രണ്ട് ദിവസം പോയി താമസിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്‍. അവിടേക്ക് ജീപ്പ് മാത്രമേ പോകുകയുള്ളൂവെന്ന് അച്ചു പറഞ്ഞതിനാല്‍ ഞാന്‍ ഇത് വരെ പോയിട്ടില്ല.


അച്ചുവില്‍ കൂടി എനിക്ക് വെള്ളിനഴിയിലെ ഓരോ മണല്‍ത്തരിയും മുക്കും മൂലയും തോടും അരുവിയും പുഴയും ഒക്കെ പണ്ട് അറിയമായിരുന്നു. അതൊക്കെ ഒന്ന് കാണണമെന്നും ഒന്നോ രണ്ടൊ കഥകളി കാണണമെന്നും അച്ചു പാടുന്ന പരിപാടിയില്‍ പങ്ക് കൊള്ളണമെന്നുള്ള ആഗ്രഹവും ഇപ്പോളും മനസ്സിലുണ്ട്.

എന്റെ വാതരോഗം പലരും ചികിത്സിച്ചുവെങ്കിലും മാറുന്നില്ല. അവസാനത്തെ ആശ്രയമെന്ന് എനിക്കിപ്പോള്‍ തോന്നുന്നത് തൃശ്ശൂരിലെ SNA ആയുര്‍വ്വേദ ആശുപത്രിയിലാണ്‍. അവിടുത്തെ ശ്രീ: ആലത്തിയൂര്‍ നാരായണന്‍ നമ്പിയുടെ ചികിത്സയിലാണ്‍ ഞാന്‍ ഇപ്പോള്‍. എന്റെ ദു:ഖങ്ങളും വേദനകളും ഞാന്‍ അദ്ദേഹത്തില്‍ സമര്‍പ്പിച്ചിരിക്കയാണ്‍. വേദന വരുമ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കും. പണ്ട് എനിക്ക് കൈവിരലുകളിലും തരിപ്പുണ്ടായിരുന്നു. അത് വേറെ ഒരു ആശുപത്രിയിലെ കിടത്തി ചികിസ്ത [ഉഴിച്ചല്‍, കിഴി, വസ്തി, പിഴിച്ചല്‍] മുതലായവയിലൂടെ മാറി.

ഞാന്‍ ഇന്നെലെ ഡോക്ടറെ കാണാന്‍ കിഴക്കുമ്പാട്ട് കരയിലുള്ള എസ് എന്‍ എ യുടെ ആസ്ഥാനത്ത് പോയി നാരായണന്‍ നമ്പിയെ കണ്ടശേഷം മരുന്ന് വാങ്ങിയതിന്‍ ശേഷം അവിടെയുള്ള ഫാര്‍മസിസ്റ്റുമായി കുശലം പറയുന്നതിനിടയിലാണ്‍ അദ്ദേഹം ഒറ്റപ്പാലത്തുകാരനാണെന്നും സുകുവേട്ടനെ അറിയുമെന്നും അറിഞ്ഞത്. അദ്ദേഹത്തില്ല് കൂടിയാണ്‍ സുകുവേട്ടന്റെ ഗ്രാമത്തിന്റെ പേര്‍ ഓര്‍മ്മിക്കാന്‍ കഴിഞ്ഞത്. അങ്ങിനെ ഇന്ന് ഓഫീസില് വന്നയുടന്‍ സുകുവേട്ടന്‍ നാല്‍ വരി എഴുതാമെന്ന് വെച്ചതും.

ഞാനും പ്രഭയെപ്പോലെ എഴുത്തിന്റെ വഴികളില്‍ സഞ്ചരിക്കുന്നു. എളിയ കലാകാരനായി. എന്റെ എഴുത്തുകള്‍ ബ്ലൊഗിലൂടെയാണെന്ന് മാത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ ഒരു രചന വന്നതൊഴികെ വേറെ ഒന്നും പുസ്തകത്താളുകളില്‍ വന്നിട്ടില്ല. ഞാന്‍ ആറ്ക്കും അയച്ച് കൊടുത്തിട്ടില്ല എന്നതായിക്കും ശരിയായ സംഗതി. മാതൃഭൂമിക്കാര്‍ ബ്ലോഗന എന്ന പേജിലൂടെയാണ്‍ എന്റെ രചന പകര്‍ത്തിയത്.

എന്റെ തൂലികക്കും എഴുത്തിനും എന്തെങ്കിലും ഒക്കെ ഉണ്ടെന്ന് മനസ്സിലായതും എന്റെ “കൃതി മാതൃഭൂമിയി ആഴ്ചപ്പതിപ്പില്‍“ വന്നതിന്‍ ശേഷമാണ്‍. സുകുവേട്ടന്‍ സൌകര്യം പോലെ എന്നെ സന്ദര്‍ശിക്കുമല്ലോ?

---- അക്ഷെരത്തെറ്റുകളുണ്ട്. സൌകര്യം പോലെ തിരുത്താം. മാന്യവായനക്കാര്‍ സഹകരിക്കുമല്ലോ







Thursday, August 19, 2010

SERVICED APARTMENT @ COIMBATORE

THIS SERVICED APARTMENT IS MANAGED BY MY FRIEND WHO’S ADDRESS & TARRIF IS GIVEN BELOW:

TARIFF Rs. 1500/- for our small room
Rs. 1750/- for the bigger room with the attached Balcony
[Both Double Occupancy.]
Rs.2500/- for the full apartment, i.e., for 4 persons.
Extra person - Rs. 300/-

Ms. Remila Chacko,
D-4 Eden Gardens,
Maruthachalm Lane, Near Sungam Junction,
Puliakulam Road,
Coimbatore - 641045

Tel: no: +91 98944 59601







Tuesday, May 25, 2010

SOOTHER OR PACIFIER

IS SOOTHER OR PACIFIER IS SAFE FOR CHILDREN ESPECIALLY
INFANTS OF 2 TO 6 MONTHS OLD?

Appreciate comments from doctors and house wives

Tuesday, May 4, 2010

മരണം വിതക്കുന്ന ഷോളുകള്‍

കാലത്ത് പത്രം തുറക്കുമ്പോള്‍ പ്രാര്‍ത്ഥിക്കും ഭഗവാനെ ദാരുണമായ മരണക്കുറിപ്പുകളൊന്നും കാണല്ലേ എന്ന്. ഇന്ന് കാ‍ലത്ത് ഫ്രണ്ട് പേജില്‍ തന്നെ റ്റിഷയെന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്തയാണ് അറിഞ്ഞത്.
അലക്ഷ്യമായി ഇടുന്ന ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി ആ കുട്ടി പിടഞ്ഞ് മരിച്ച കഥ. ഞാന്‍ ഇന്ന് മുഴുവനും ഈ പോസ്റ്റ് എഴുതും വരേ ഇത് തന്നെ ആലോചിച്ചിരിക്കയായിരുന്നു. എത്ര വേദന അനുഭവിച്ചുകാണും ആ പെണ്‍കുട്ടി. ആ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല. ഒരു പിതാവിനും സഹിക്കില്ല ഇത്തരം വാര്‍ത്ത.
+
ഈ ചുരിദാര്‍ ഷാള്‍ ഒരു പാട് ജീവനുകള്‍ ഇതിനകം അപാഹരിച്ചിരിക്കുന്നു. എന്നിട്ടും നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇതെല്ലാം അവഗണിക്കുന്നു.
നമുക്ക് നമ്മുടേതായ വസ്ത്രധാരണ രീതി ഉണ്ടായിരുന്നു പണ്ട്. പാവാടയും ബ്ലൌസും പെണ്‍കുട്ടികള്‍ക്ക്. സ്ത്രീകള്‍ക്ക് സാരി. സാരിയുടെ തല ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയാല്‍ ബൈക്കില്‍ നിന്ന് വീണ് ചില്ലറ അപകടത്തോടെ രക്ഷപ്പെടാം.
\+
ഞാന്‍ പണ്ട് എന്റെ മകളെ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലും മറ്റും കൊണ്ട് പോകുമ്പോള്‍ ഷാള്‍ ധരിക്കാന്‍ സമ്മതിക്കില്ല. അത് ചുരുട്ടി ബേഗില്‍ വെക്കാന്‍ പറയും. എപ്പോഴാണ് ഈ ഷാള്‍ അപകടം നമ്മെ തിന്നാന്‍ വരികയെന്നറിയില്ല.
നാം പരമാവധി സൂക്ഷിക്കുക എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.
+
ഷാള്‍ ബസ്സിന്റെ വാതിലില്‍ കുരുങ്ങിയ കഥയും മറ്റും സാധാരണ കേള്‍ക്കുന്നു.
പണ്ടൊരിക്കല്‍ എന്റെ സഹപ്രവര്‍ത്തകയുടെ ഷോള്‍ ഹെവി ഡ്യൂട്ടി ഡോട്ട് മെട്രിക്സ് പ്രിന്ററില്‍ കുടുങ്ങിയത് എന്റെ മുന്നില്‍ വെച്ചായിരുന്നു. എന്റെ തക്ക സമയത്തുള്ള ഇടപെടലില്‍ ആ പെണ്കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
+
ചുരിദാര്‍ ഷോള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അലക്ഷ്യമായി ഇടുന്നത് കാണാം. അത് എപ്പോളും ഒരു കൈകൊണ്ട് പിടിച്ചും വലിച്ചും കൊണ്ടിരിക്കും.
ഭക്ഷണം വിളമ്പുന്ന സമയത്തും, ഓഫീസ് ജോലിക്കിടയിലും, സ്റ്റേജില്‍ ഒരു കൈയില്‍ മൈക്കും മറ്റേ കയ്യില്‍ ഷോള്‍ പിടിച്ച് വലിക്കുന്നതുമെല്ലാം അപകടം ക്ഷണിച്ച് വരുത്തുന്ന പ്രക്രിയയാണ്.
+
ഈ ഷോള്‍ വരുത്തിവെച്ച വിന ഇന്നത്തെ പത്രവാര്‍ത്തയിലൂടെ നാമെല്ലാം പഠിച്ചുകഴിഞ്ഞു. അതിനാല്‍ എല്ലാ അമ്മമാരും പെങ്ങന്മാരും യാത്രാ വേളയിലും മറ്റും അപകടമേഖലകളിലും വേണ്ട മുന്‍ കരുതലുകള്‍ ചെയ്യുവാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.
അപകടം എപ്പോഴും ഏത് നിമിഷത്തിലും വരാം. പക്ഷെ നമുക്ക് പരമാവധി സൂക്ഷിക്കാമല്ലോ?
+
ഞാന്‍ ഇന്ന് കാലത്ത് മെട്രോ ആശുപത്രിക്ക് മുന്‍പില്‍ വെച്ച് ഒരു കപ്പിള്‍സിന്റെ വാഹനം നിര്‍ത്തി ഇന്നെത്തെ പത്രവാര്‍ത്തയെ കുറിച്ച് പറഞ്ഞു. അവര്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തു. ഷാള്‍ കാറ്റില്‍ പാറാതെ അരയില്‍ എടുത്ത് ചുറ്റി.
+
കുറച്ച് ദിവസം മുന്‍പാണ് വേളാങ്കണ്ണി യാത്രയില് ഒരു കുടുംബത്തിലെ കുറേ പേരെ മരണം വരിച്ചത്. അവിടെ വില്ലന്‍ പാതിരാക്കുള്ള ഡ്രൈവിങ്ങ് ആണെന്ന് തോന്നുന്നു.
നമ്മുടെ നാട്ടിലെ ഒട്ടുമിക്ക റോഡപകടങ്ങളും സംഭവിക്കുന്നത് രാത്രിയും പാതിരാ നേരത്തും ആണ്. യാത്രക്കാര് ഉറക്കം തുടങ്ങും. ഡ്രൈവറുടെ പ്രശ്നങ്ങള്‍ ആരും മനസ്സിലാക്കുന്നില്ല. ഡ്രൈവര്‍ക്ക് ക്ഷീണമുണ്ടോ, ഉറക്കച്ചടവുണ്ടോ എന്ന് ആരും ശ്രദ്ധിക്കുന്നില്ല. ഇന്നാള്‍ ഇതേ പറ്റി തൃശ്ശൂരിലെ fm RADIO ഒരു ആങ്കറായ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഡ്രൈവറുടെ അടുത്തിരുന്ന് അയാള്‍ക്ക് കമ്പനി കൊടുക്കുകയോ, തട്ടുകടയില്‍ നിന്ന് ഒരു കട്ടന്‍ ചായ ഓഫര്‍ ചെയ്യുകയോ, ഇനി അയാള്‍ക്ക് ഉറക്കം അനിവാര്യമാണെങ്കില്‍ പത്ത് മിനിട്ട് കണ്ണടക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയോ ചെയ്യാമെങ്കില്‍ അപകടം ഒരു പരിധിവരെ തരണം ചെയ്യാം.
+
പല ദീര്‍ഘയാത്രയിലും യാത്രക്കാര്‍ നല്ല ലോഡ്ജുകളിലും ഹോട്ടലുകളിലും നല്ല ഭക്ഷണവും കഴിച്ച് താമസിക്കും. പാവം ഡ്രൈവേഴ്സ് കൊതുകടി കൊണ്ട് വാഹനത്തില്‍ തന്നെ കഴിച്ചുകൂട്ടും. അവരുടെ കാര്യം ആരും നോക്കുന്നില്ല. ഇത്തരം ഡ്രൈവേഴ്സ് ആയിരിക്കും പലപ്പോഴും അപകടത്തില്‍ പെടുക.
പരമാവധി രാത്രികാലങ്ങളിലുള്ള ഓട്ടം ഉപേക്ഷിക്കണം.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന ആശയം തന്നെ എല്ലാത്തിനും മുന്‍പില്‍
+

Friday, April 30, 2010

ഗള്‍ഫില്‍ പോയാല്‍ തിന്നുമുടിക്കാം

ഓര്‍മ്മകള്‍ തേട്ടി തേട്ടി വരുന്നു.
രണ്ട് വരി എഴുതി പിന്നെ ബ്ലോഗാം. അല്ലെങ്കില്‍ മറക്കും. ഈവയസ്സാന്‍ കാലത്ത് ബ്രഫ്മി കഴിക്കേണ്ടി വരുമോ എന്നാലോചിക്കാതില്ല.
+
കഴിഞ്ഞ ദിവസം ഇലച്ചോറിനെ പറ്റി എഴുതിയപ്പോളും ഇന്ന് ബ്ലോഗര്‍ മിനി ടീച്ചറുടെ ജീവിത സ്പന്ദനം കണ്ടപ്പോളുമാണ് എന്റെ മനസ്സില് എന്റ പഴയ ഗള്‍ഫ് ജീവിതം മിന്നിമറഞ്ഞത്.
+
ബെയ് റൂട്ടിലെ ഒരു നൈറ്റ് ക്ലബ്ബിലെ ഡാന്‍സറായിരുന്നു എന്റെ ബോസ്സിന്റെ ആദ്യകാല ഗേള്‍ ഫ്രണ്ട് പീജി. അവളുടെ മാദകസൌന്ദര്യം ഞാന്‍ പലതവണ ആസ്വദിച്ച് കൊണ്ടിരുന്നു.
പിന്നീടെനിക്ക് ഒരു ദിവസം തോന്നി ഇങ്ങനെ കണ്ണീക്കണ്ടപെണ്ണുങ്ങളുടെ വായില്‍ നോക്കി നില്‍ക്കുന്നതിനെക്കാളും നല്ലത് നമുക്ക് സ്വന്തമായി ഒന്നിനെ തപ്പുകയാണെന്ന്.
+
അമേരിക്കാന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എനിക്ക് 10 കൊല്ലത്തിനുള്ളില്‍ പല തവണ ശമ്പളവര്‍ദ്ധനവുണ്ടായെങ്കിലും പ്രോമോഷന്‍ എന്ന ഒരു സംഗതി കിട്ടിയില്ല.
ഒരിക്കല്‍ ഞാന്‍ അത് ചിന്തിച്ച് വേവലാതി നെയ്ത്കൂട്ടി.
+
എന്റെ ബോസ്സിനോട് വിവരം ധരിപ്പിച്ചു. അയാള്‍ ഒറ്റയടിക്ക് പറഞ്ഞു ഇന്ത്യക്കാരനായ നിനക്ക് ഇപ്പോള്‍ പ്രോമോഷനുള്ള പ്രൊവിഷന് ഇല്ലെന്ന്.

“അങ്ങിനെയാണെങ്കില്‍ എനിക്ക് നിന്റെ പണി വേണ്ടാ നായേ“
എന്നും പറഞ്ഞ് ഞാന് അവന്‍ അപ്പോള്‍ തന്നെ ഒരു രാജിക്കത്ത് നല്‍കി.

ആ കത്ത് കിട്ടിയതും അവന്‍ തൃശങ്കുസ്വര്‍ഗ്ഗത്തിലെത്തി. കാര്യങ്ങളുടെ കിടപ്പ് എങ്ങിനെയൊക്കെയായാലും എന്റെ രാജിക്കത്ത് അവനെ വലിയ പ്രശ്നത്തില്‍ കൊണ്ടെത്തിച്ചു.
+
എന്റെ രാജി മൊത്തം ആ സ്ഥാപനത്തിന്റെ വ്യാപാരത്തെ ബാധിച്ചു.
അവസാനം ആ വെള്ളക്കാരന്‍ എന്നെ ചില നെഗോഷ്യേഷന് വിളിച്ചു.

“പ്രകാശ് യു ഹേവ് ടു ഹേവ് ഏന്‍ എംബിഎ ദാറ്റ് റ്റൂ ഫ്രം ഏന്‍ അമേരിക്കന്‍ ഓര്‍ ഇംഗ്ലീഷ് യൂണിവേഴ്സിറ്റി…”
ഈ പറഞ്ഞതൊന്നും ദരിദ്രനായ എനിക്ക് പറഞ്ഞതല്ല. അതിനാല്‍ ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചു.
+
ആ വെള്ളക്കാരന്റെ തൊപ്പി തെറിക്കുമെന്നുറപ്പായതിനാല് അവന്‍ എന്റെ രാജി പിന് വലിക്കുവാന്‍ കേണപേഷിച്ചു…
ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ അവനെ ധരിപ്പിച്ചു.
അവസാനം ഒരു കോമ്പ്രമൈസില്‍ അവന്‍ തന്നെ എന്നെ അവിടെയുള്ള ഒരു അമേരിക്കന്‍ സ്കൂള്‍ വഴി ഇംഗ്ലണ്ടിലെ ഒരു പ്രശസ്ത ബിസിനസ്സ് സ്കൂളില്‍ കൊണ്ട് പോയി ചേര്‍ത്തി.

ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സമ്പ്രദായത്തില്‍. മൂന്ന് മാസത്തിലൊരിക്കല്‍ രണ്ടാഴത്തെ ഹാജര്‍ നിര്‍ബ്ബന്ധമായിരുന്നു. ഗള്‍ഫിലെയും ആഫ്രിക്കയിലേയും വര്‍ക്കിങ്ങ് യൂത്തിനുള്ള പ്രത്യേക കോഴ്സായിരുന്നു.
+
ഞാന്‍ അവിടെ വെച്ചായിരുന്നു നൈജീരയില്‍ ജോലി ചെയ്തിരുന്ന ബീനാമ്മയെ പരിചയപ്പെട്ടത്.
ലണ്ടനില്‍ ഞങ്ങള്‍ ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
എനിക്കൊരു ദിവസം പനി പിടിച്ച് കിടപ്പിലായി. അവിടെ പെട്ടൊനൊന്നും അങ്ങിനെ ആശുപത്രിയിലേക്ക് ഓടിക്കയറാന്‍ സാധിക്കില്ല.
++
അന്നൊക്കെ ഫേമിലി ഡോക്ടര്‍ റെഫര്‍ ചെയ്യണം. പിന്നെ കോളേജിലെ വേറെ ചില നൂലാമാലകളും.
പനി അല്പം കൂടിയന്നേ ഉള്ളൂ. അതൊന്നും സാരമാക്കേണ്ട എന്ന് വാര്‍ഡന്‍ പറഞ്ഞു.
ഞാന്‍ താമസിച്ചിരുന്ന ബ്ലോക്കില്‍ മൂന്ന് മുറികളും, അതില്‍ ഒന്നില്‍ പെണ്‍കുട്ടികളും, മറ്റൊന്നില്‍ ഞാനും ഒരു ഇറ്റാലിയനും, പിന്നെ ഒരു മുറി കോമണ്‍ ലിവിങ്ങ് റൂമും ഒരു കിച്ചനും ഒരു ടോയലറ്റും മാത്രം.
വെള്ളക്കാര്‍ എന്നും കുളിക്കുന്നവരല്ലാത്തതിനാല്‍ വലിയ വീട്ടില്‍ ഒരു പാട് ബാത്ത് റൂം ഇല്ല. പക്ഷെ എല്ലാ റൂമിലും ഒരു വാഷ് ബേസിന് ഉണ്ടാകും.
+
അങ്ങിനെ എന്നെ പരിചരിക്കാന്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ബീനാമ്മയെ വാര്‍ഡന്‍ ചുമതപ്പെടുത്തി. പിന്നെ കോമ്പ്ലക്സില്‍ കുറച്ചകലെയായിരുന്നു ഇന്ത്യക്കാര്‍ താമസിക്കുന്ന ബ്ലൊക്കുകള്‍.തന്നെയുമല്ല അങ്ങോട്ട് പെട്ടെന്ന് നടന്ന് പോകാന്‍ വയ്യാത്ത അവസ്ഥയില്‍ ഐസ് മൂടിക്കിടക്കുന്ന കാലാവസ്ഥയും.

ബീനാമ്മയെ അന്ന് കണ്ടാല് ഒരു ആഫ്രിക്കന്‍ മങ്കിയെപ്പോലെ തോന്നുമായിരുന്നു. അവള്‍ വന്ന് എനിക്ക് ചൂടുള്ള പോറിഡ്ജും, കോണ്‍ ഫ്ലേക്ക്സ് മുതലായവയും ഉണ്ടാക്കിത്തന്നു.
പിറ്റേ ദിവസം രാത്രി പനി അധികമായി ഞാന്‍ മരിക്കുമെന്ന അവസ്ഥയിലായി.
വാര്‍ഡനും മറ്റും ഓഫീസേര്‍സും സ്ഥലത്തെത്തി. അടുത്ത ആശുപത്രിയില്‍ നിന്ന് ആംബുലന്‍സും പോലീസുകാരും എത്തി.
+
എന്നെ ആംബുലന്‍സില്‍ കിടത്തി ഒരു മണിക്കൂറ് പരിചരിച്ചതോടെ എന്റെ പനി കുറഞ്ഞു. വീണ്ടും മുറിയിലേക്ക് തന്നെ കൊണ്ട് വന്നു.
എന്റെ റൂമേറ്റായ ആന്റോണിയോവിനെ തല്‍ക്കാലം വേറെ ഒരു ബ്ലൊക്കിലേക്കും ബീനാമ്മയെ എന്നെ പരിചരിക്കുവാന്‍ എന്റെ റൂമിലേക്കും മാറ്റി.
രണ്ട് ദിവസം കഴിഞ്ഞ് എന്റെ പനി വീണ്ടും അധികമായി. ബീനാമ്മ എന്നെ കെട്ടിപ്പിടിച്ച് കിടന്നു, എന്നിട്ടും എന്റെ വിറയല്‍ മാറിയില്ല.
അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍ എന്റെ സമനില തെറ്റിത്തുടങ്ങിയതും ബീനാമ്മ എന്നെ കെട്ടിപ്പിടിച്ച് നിലവിളിക്കാന്‍ തുടങ്ങി.
എല്ലാ ബ്ലോക്കിലെ സ്റ്റുഡന്‍സും അവിടെ ഒത്ത് കൂടി. ഞാന്‍ മരിച്ചുവെന്ന നില വരെ എത്തി.
അവിടെ ഉള്ള ഇന്ത്യന്‍സ് എല്ലാം കരഞ്ഞ് തുടങ്ങി. 10 മിനിട്ടുന്നുള്ളില്‍ എന്നെ ഹോസ്പിറ്റലൈസ് ചെയ്തു.
+
അവിടെ നമ്മുടെ നാട്ടിലെ പോലെ പേഷ്യന്‍സിന്റെ കൂടെ ബൈ സ്റ്റാന്‍ഡേര്‍സിനെ നിര്‍ത്തുകയില്ല. അതിനാല്‍ ബീനാമ്മ പുറത്തിരുന്നു കരയാന്‍ തുടങ്ങി.
അവള്‍ എന്തിനാ കരഞ്ഞേ എന്ന് ഞാന്‍ പിന്നീട് ചോദിച്ചപ്പോള്‍ അവള്‍ക്കുത്തരം ഉണ്ടായിരുന്നില്ല.
+
[ഗള്‍ഫിലെ വിഷയത്തിലേക്ക് കടക്കാന്‍ പോകുന്നേ ഉള്ളൂ…. താമസിയാതെ തുടരും.
സംഭവബഹുലമായ കുറേ ചരിത്രങ്ങളുണ്ട് ഇവിടെ.അതൊന്നും ഇവിടെ ഇപ്പോള്‍ പറയുന്നില്ല. അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാന്‍ പെട്ടെന്ന് എഴുതിത്തീര്‍ക്കാം
]

Thursday, April 22, 2010

പിഞ്ചുകുഞ്ഞും അമ്മയും

ഞാന്‍ ഇന്ന് എന്റെ വാതരോഗ ചികിത്സയുടെ ഭാഗമായി തൃശ്ശിവപേരൂര്‍ എലൈറ്റ് ആശുപത്രിയിലെ ഡോ: രഘുനാഥിനെ കണ്ട് മരുന്ന് വാങ്ങാനായി അവിടുത്തെ ഫാര്‍മസിയിലെത്തി.

സാധാരണ ഈ ഫാര്‍മസിയില്‍ കാല് കുത്താന്‍ സ്ഥലം ഉണ്ടാകാറില്ല. അത്രക്കും തിരക്കാണ് അനുഭവപ്പെടാറുണ്ട്. അതിനാല്‍ ഞാന്‍ പലപ്പോഴും വീട്ടില്‍ പോയിട്ട് വൈകുന്നേരമാണ് മരുന്ന് വാങ്ങിക്കാന്‍ വരാറ്.
ഇന്ന് ഫാര്‍മസിയില്‍ രോഗികള്‍ കുറവായതിനാല്‍ അവിടെത്തെ ഒരു ജീവനക്കാരിയോട് കുശലം ചോദിക്കാനും മറന്നില്ല.

"ഇവിടെ കണ്ടിട്ടില്ലല്ലോ മുന്പ്..."
അങ്ങിനെ ഒന്നുമില്ല. ഞാന്‍ രണ്ട് കൊല്ലമായി ഇവിടെ ഉണ്ട്....
"പക്ഷെ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ..?"
ഞാന്‍ അത്രയും പറഞ്ഞ് മരുന്ന് വാങ്ങാനായി നീങ്ങി.

"എന്നെ അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതിനാല്‍ ഞാന്‍ വീണ്ടും അവരുടെ അടുത്തെത്തി...."
"നിങ്ങള്‍ക്ക് കുട്ടികളുണ്ടോ...?"
ഉണ്ട്. ഒരു ആണ്‍കുട്ടി... 6 വയസ്സായി.......
"വീടെവിടെയാ....?"
വലിയാലുക്കല്‍ ആണ്. പക്ഷെ കല്യാണം കഴിച്ചിരിക്കുന്നത് അരിമ്പൂരാണ്. ഇപ്പോള്‍ അവിടെ താമസം.....
"എന്താ പേര്...?
എന്റെ പേര് രമ്യ..........

ഞാന്‍ ഇത്രയും ചോദിച്ചറിഞ്ഞ് എനിക്ക് ഇന്നെത്തെ ഡോക്ടറെ കാണാനുള്ള ടിക്കറ്റ് ഏര്‍പ്പാടാക്കിത്തന്ന രാമചന്ദ്രനെ എന്റെ സന്തോഷം അറിയിക്കാന്‍ നീങ്ങി.

എന്റെ ചോദ്യം കേട്ടിട്ട് രമ്യക്ക അത്ഭുതം തോന്നിക്കാണും.
സാധാരണ ഒരു ആള്‍ അപരിചിതരോട് ആദ്യം പേരാണ് ചോദിക്കാറ്....
പക്ഷെ എന്റെ ചോദ്യം ആ അപരിചിതയോട് തികച്ചും വ്യത്യസ്ഥമായിരുന്നു.
മക്കളുണ്ടോ എന്നാണ് ചോദിച്ചത്....

എന്റെ പ്രായവും മറ്റും കണിക്കിലെടുത്താണ് അവര്‍ എന്നോട് വളരെ നന്നായി പെരുമാറിയത്. എനിക്ക് വാസ്തവത്തില്‍ സന്തോഷമായി.
ഞാന്‍ അവരോട് കുറച്ചും കൂടി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അങ്ങോട്ട് നീങ്ങി. പക്ഷെ ആ കൌണ്ടര്‍ ബിസിയായതിനാല്‍ ഞാന്‍ അവിടെ നിന്നില്ല.

മക്കളെ പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഒരു അമ്മ പാട് പെടുന്നത് എനിക്ക് ഈയിടെയാണ് ‍ബോധ്യമായത്.

എന്റെ പ്രസവിച്ച് കിടക്കുന്ന മകളുടെ ഓരോ ദിവസവും തികച്ചും യാതനാപൂര്‍ണ്ണമാണ്. പ്രത്യേകിച്ച് എപ്പോഴും കരയുന്ന ഒരു കൊച്ചിനെ വെച്ച്. അവള്‍ കുളിക്കാന്‍ പോയാലും ഭക്ഷണം കഴിക്കാന്‍ പോയാലും എവിടെ നീങ്ങിയാലും ഈ കൊച്ച് കരഞ്ഞും കൊണ്ടിരിക്കും.

മുലകൊടുത്തായിട്ടിരിക്കും കുളിക്കാനോ, ഭക്ഷണം കഴിക്കാനോ നീങ്ങുക. അതിന്‍ മുന്‍പ് കൊച്ച് കരയാന്‍ തുടങ്ങും. ഭക്ഷണം പെട്ടെന്ന് വിഴുങ്ങി കുഞ്ഞിന്റെ അടുത്തേക്ക് ഓടും. പകല്‍ മുഴുവന്‍ കൊച്ചിനെ നോക്കി രാത്രി നിവര്‍ന്നൊന്ന് കിടക്കാന്‍ തുടങ്ങിയാലായിരിക്കും കുഞ്ഞിന്റെ കളിയും, ഇനി കുഞ്ഞിനെ തള്ള ശ്രദ്ധിക്കാതെ കിടന്നാല്‍ അവന്റെ മലമൂത്രവിസര്‍ജ്ജനവും കരച്ചിലും.

അങ്ങിനെ ഉറക്കമുളച്ചും, ത്യാഗങ്ങള്‍ സഹിച്ചുമാണ് ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ട് വരാന്‍.

പ്രസവ വേദനയും കൊണ്ട് 12 മണിക്കൂറിലേറെ ലേബര്‍ റൂമില്‍ അവള്‍ കഴിച്ചുകൂട്ടി. എന്റെ വയര്‍ കീറി കുഞ്ഞിനെ എടുത്തോളൂ എന്ന് നിലവിളിച്ച് പറഞ്ഞിട്ടും ഡോക്ടര്‍ അത് ചെയ്തില്ല.

സിസേറിയന്‍ ഒഴിവാക്കാനായി നല്ലവളായ ഡോക്ടര്‍ മോളോട് കുറച്ചുംകൂടി വേദന തിന്നാനാണ് പറഞ്ഞത്. അത്രയും വേദന സഹിച്ചാണ് മോനെ പ്രസവിച്ചത്. ഇനി അവന്‍ വളര്‍ന്ന് പിച്ച വെക്കുന്നത് വരെ തികച്ചും പണിപെടണം. എല്ലാം അമ്മ സഹിക്കുന്നു.

അച്ചന് ഇവിടെ വലിയ ഒരു റോള്‍ കാണുന്നില്ല. പിന്നെ നമ്മുടെ നാട്ടില്‍ ഞങ്ങളുടെ ജാതിയില്‍ പെണ്‍ വീട്ടിലാണ് പ്രസവം. പ്രസവം കഴിഞ്ഞ് തൊണ്ണൂറിനാണ് പിതാവിന്റെ വീട്ടിലേക്ക് കൊണ്ട് പോകുക. അത് വരെ പ്രസിവിക്കുന്ന പെണ്ണ് അവളുടെ അമ്മയുടെ വീട്ടില്‍. അതിനാല്‍ ഈ വക പ്രശ്നങ്ങളൊന്നും കുട്ടിയുടെ പിതാവ് അറിയുന്നില്ല.

എന്റെ മകളുടെ പങ്കപ്പാട് കാണുമ്പോളാണ് എനിക്ക് ബോധ്യപ്പെട്ടത് ഞാന്‍ എന്റെ അമ്മയെ വളരെ കൂടുതല്‍ സ്നേഹിക്കേണ്ടിയിരുന്നു എന്ന്. പക്ഷെ വൈകിപ്പോയി. എന്റെ അമ്മ ഇപ്പോള്‍ ജീവിച്ചിരുപ്പില്ല.

എലൈറ്റ് ആശുപത്രിയിലെ രമ്യയോട് കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള എക്സ്പീരിയന്‍സ് എങ്ങിനെയിരുന്നു എന്ന് അറിയാനാണ് ഞാന്‍ അവരെ വീണ്ടും കാണാന്‍ ശ്രമിച്ചത്.

ഓരോ അമ്മയെയും കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ചോദിക്കാറുണ്ട്. ആരും എളുപ്പമായിരുന്നില്ലാ എന്നാണ് പറഞ്ഞത്. അപൂര്‍വ്വം ചിലര്‍ എല്ലാം അവരുടെ അമ്മമാരാണ് നോക്കിയിരുന്നത് എന്ന് പറഞ്ഞു. ചിലര്‍ കുഞ്ഞുങ്ങള്‍ക്ക് വളരെ നേരത്തെ കുപ്പിപ്പാല്‍ നല്‍കിത്തുടങ്ങി. അങ്ങിനെയുള്ള അമ്മമാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കാണുമായിരിക്കില്ല. ബാക്കിയുള്ളത് അവരുടെ മറ്റു ആശ്രിതരെ ഏല്‍പ്പിക്കാം.

പക്ഷെ ശരിക്കും ഉള്ള അമ്മമാര്‍ കുട്ടികളെ മുലയൂട്ടി വളര്‍ത്തണം. ചുരുങ്ങിയത് ആറുമാസമെങ്കിലും. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 6 മാസം വരെ മെറ്റേണിറ്റി ലീവ് കൊടുക്കുന്നുണ്ടെന്നാണ് എന്റെ അറിവ്.
പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞുങ്ങളെ ആശ്രിതരെ ഏല്പിച്ച് പോകേണ്ടിവരുന്ന അമ്മമാരും വിരളമല്ല. പുറം നാടുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ ലീവില്ലാത്തതിന്റെ പേരിലും ഫേമിലി ലിവിങ്ങ് സ്റ്റാറ്റസ്സ് ഇല്ലാത്തതിനാലും ഇത്തരം ത്യാഗങ്ങള്‍ ചെയ്യേണ്ടി വരുന്നു.

എത്രമാത്രം ത്യാഗം സഹിച്ചാ‍ണ് ഓരോ കുഞ്ഞിനേയും ഈ ലോകത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നത് എന്ന് അവര്‍ക്കും ഓരോ കുഞ്ഞുങ്ങളൊ, പേരക്കുട്ടികളോ ഉണ്ടാകുമ്പോളാണ് അറിയുന്നത്.

അമ്മമാര്‍ ദൈവത്തിന്‍ തുല്യരാണെന്ന സത്യം പലരും അറിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം.

എല്ലാ അമ്മമാരേയും ജഗദീശ്വരന്‍ രക്ഷിക്കട്ടെ, അനുഗ്രഹിക്കട്ടെ !!!

ഞാന്‍ എന്റെ അമ്മയോട് അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മാതാവിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് ഇപ്പോഴാ ബോധ്യമായത്.

Thursday, March 4, 2010

നാട്ടിലെ അമ്മമാരും അമ്മായിയമ്മമാരും


അവനവന്റെ വീട്ടില്‍ എത്ര ഹൌസ് മെയ്ഡുമാരുണ്ടായാലും നാട്ടിലെ അമ്മായി അമ്മമാര്‍ക്കും, അമ്മക്കും പോര. വീട്ടിലെ പണിയെടുക്കാന്‍ പലര്‍ക്കും,പ്രത്യേകിച്ച് കേരളത്തില്‍ താല്പര്യമില്ല. പിന്നെ നാട്ടില്‍ ഒരു പെണ്ണ് പ്രസവിച്ചാല്‍ രണ്ട് മാസമെങ്കിലും ഒരു ഹോം നഴ്സിനെ നിര്‍ത്തണം പ്രസവ ശുശ്രൂഷക്ക്.


അതേ സമയം പ്രസവിക്കുന്ന പെണ്ണ് മകളോ മരുമകളോ ആവട്ടെ, അമേരിക്കയിലോ ഗള്‍ഫിലോ യൂറോപ്പിലോ ആകട്ടെ, അവിടെ പോയി പ്രസവശുശ്രൂഷ ചെയ്യാന്‍ ചില അമ്മമാരും അമ്മായിയമ്മമാരും അങ്ങോട്ട് കുതിക്കുന്നു. അവിടെ മെയ്ഡിനെ കിട്ടാഞ്ഞിട്ടല്ലല്ലോ.


എന്താണിതിന്റെ പൊരുള്‍ ?


അവനവന്റെ വീട്ടില്‍ പറ്റാത്ത പണിക്ക്, എങ്ങിനെ വിദേശത്ത് പോയി പണിയും. വലിയ തമാശ തന്നെ.

Wednesday, January 20, 2010

ജീവിതത്തിലെ സന്തോഷമുള്ള ഒരു നാളായിരുന്നു ഇന്ന്


ജീ‍വിതത്തിലെ സന്തോഷമുള്ള ഒരു ദിനമായിരുന്നു ഇന്ന്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് എന്റെ ടീച്ചറെ പെങ്ങാമുക്കിലുള്ള വീട്ടില്‍ പോയി കണ്ടു. ടീച്ചര്‍ക്കും ശിഷ്യനായ എനിക്കും ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.
ഞാനിന്ന് എന്റെ ഗ്രാമത്തില്‍ കാലത്ത് 9 മണിക്ക് എത്തിയിരുന്നു. ആദ്യം തന്നെ അമ്മാമന്റെ വീട്ടില്‍ കയറി മച്ചുണന്‍ രണുവിനെ ദര്‍ശിച്ചു. പിന്നീട് അമ്മായിയുമായി വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞു. അമ്മായിയുടെ കൈയ്യില്‍ നിന്ന് ഒരു ബ്ലേക്ക് കോഫി വാങ്ങിക്കുടിച്ചതിന് ശേഷം മൂത്തമകന്റെ വസതിയില്‍ പോയി.
ഞാന്‍ തിരിച്ച് എന്റെ തൃശ്ശൂരിലുള്ള വസതിയിലേക്ക് തിരിക്കുമ്പോള്‍ വൈകിട്ട് 6 3/4 മണി ആയിരുന്നു.
വിശേഷങ്ങള്‍ വിശദീകരിച്ച് നാളെ എഴുതാം.

Monday, January 11, 2010

എനിക്ക് വട്ടുണ്ടോ ?


ആ... എനിക്കെങ്ങിനെ അറിയാം. ഇത് അളന്ന് നോക്കാനോ, തൂക്കി നോക്കാനോ, മണത്ത് നോക്കാനോ പറ്റുന്നതല്ലല്ലോ ...?

എന്റെ സഹോദരന്‍ - സഹോദരന്‍ എന്ന് പറഞ്ഞാല്‍ ആകെ ഒന്നേ ഉള്ളൂ. അയാള്‍ എന്റെ കോ ബ്രദറോട് പറഞ്ഞു.

“ഉണ്ണിക്ക് വട്ടാണ് . എനിക്ക് ചെറുപ്പത്തിലേ വന്ന് പോയി. ഞങ്ങളുടെ തറവാട്ടില്‍ വയസ്സ് മൂക്കുമ്പോള്‍ ഇങ്ങനെ ഉണ്ടാകുമത്രേ...?”

എനിക്ക് എന്റെ സഹോദരന്റെ കമന്റ് കേട്ടിട്ട് അത്ഭുംതം തോന്നിയില്ല.
“അവനും വട്ടാണല്ലോ...”
ഹി ഹ്ഹി ഹ്ഹീ............ഹു ഹ്ഹൂ ഹ്ഹൂ........