Saturday, October 31, 2009

ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍ [പാര്‍ട്ട് 2]


ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍ …..
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച




എന്റെ കസിന്‍ ബ്രദറിന്റെ കാറ്ഡായിരുന്നു അത്. അതിന്റെ പുറത്തെഴുതിയിരുന്നു ഉടന്‍ വന്ന് കാണണമെന്ന്. അദ്ദേഹത്തിനെ വസതി ഹോട്ടലിന്നടുത്തായിരുന്നു. പക്ഷെ ഇന്നെലെ ആ കാറ്ഡ് ഞാന്‍ നോക്കാത്ത കാരണം എനിക്കവിടെ പോകാനായില്ല.

ഞാന്‍ കുറേ നാളായി അവിടെ പോകാറില്ല. പക്ഷെ ഈ വിദ്വാന്‍ എങ്ങിനെ പബ്ബില്‍ വന്നെന്ന് എനിക്ക് മനസ്സിലായില്ല. കുടിക്കുമെങ്കിലും പബ്ബില്‍ പോയി കണ്ടിട്ടില്ല. ആള്‍ എന്റെ അത്ര പൊക്കവും തടിയുമൊന്നുമ്മില്ലെങ്കിലും ഉരുക്കുമുഷ്ടിയാണ്‍. ഒരു ഇടി കൊണ്ടാല്‍ പിന്നെ പെട്ടെന്നും ആരും എണീച്ച് നടക്കില്ല.

ഏതായാലും ഇനി ഇന്ന് ഈ ഷെയ്പില്‍ പോണില്ല. എന്റെ പെണ്ണ് നാട്ടില്‍ പോയിട്ട് എത്തിയിട്ടില്ല. സിങ്കപ്പൂരും മലയേഷ്യയിലും ഒക്കെ കറങ്ങുന്നുണ്ടാകും ഓള്‍. ഒരു കണക്കിന്ന് അവളില്ലാത്തത് നന്നായി. ഇങ്ങ്നെ പാതിരാ വരെ പബ്ബിലും പിന്നെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടക്കാനും ഒന്നും പറ്റില്ല.


എന്നെ ഏട്ടന്‍ കണ്ടാലും എന്തിനാ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞത് മനസ്സിലായില്ല എനിക്ക്. ഇനി ഞാന്‍ അവിടെ ഒരു സാന്‍സിബാരിയുമായി വഴക്കിട്ടതെങ്ങാനും ഏട്ടന്‍ കണ്ടിട്ടുകാകുമോ?

അയ്യോ എനിക്കാലോചിക്കാനെ വയ്യ അതാണ്‍ കാര്യമെങ്കില്‍. ഈ സാന്‍സിബാരികളുടെ വിചാരം അവര്‍ക്ക് മാത്രമേ ഇത്ര്ക്ക് പൊക്കവും ഉരുക്കുമുഷ്ടിയും മറ്റുമുള്ളൂവെന്ന്. ആറടിയില്‍ കുറഞ്ഞവര്‍ ആരുമില്ല. അതിന്നനുസരിച്ച് തടിയും. തടിയെന്ന് പറഞ്ഞാല്‍ എന്നെപ്പോലെയുള്ള് പൊണ്ണത്തടിയൊന്നുമല്ല. നല്ല ഉരുക്ക് തന്നെ. നമ്മുടെ നാട്ടിലെ സര്‍ദാര്‍ജിമാരെ പോലെ.

ഞാനവിടെ ചുമ്മാതിരുന്ന് ആര്‍ക്കും ശല്യമില്ലാതെ ഡാര്‍ട്ട് കളിക്കുകയായിരുന്നു. പെട്ടെന്ന് ഇവനൊര്‍ത്തന്‍ വന്ന് ബോര്‍ഡില്‍ നിന്ന് എന്റെ സ്കോറെല്ലാം മായ്ച് കളഞ്ഞ് അവന്‍ അവിടെ കളിക്കണമെന്ന് പറഞ്ഞു. ഈ വര്‍ഗ്ഗക്കാരും ഇപ്പോള്‍ അവിടുത്തെ പൌരന്മാരാണ്‍. പണ്ട് നാടുകടത്തപ്പെട്ടവരായിരുന്നു. ഇപ്പോള്‍ തിരികെ വരാനുള്ള സൌമനസ്യം ഭരണാധികാരിക്കുണ്ടായ കാരണം അവരൊക്കെ ഉയര്‍ന്ന പദവികളില് പണിയെടുക്കുന്നു. ഇവരുടെ ശരീരഘടന ആഫ്രിക്കന്‍സിനെപോലെ. സ്പ്രിങ്ങ് മുടിയും നല്ല ഉരുക്ക് പോലെയുള്ള ശരീരവും.

മിക്കവരും നല്ലവരാണ്‍. ഇവരുടെ അപ്പൂപ്പന്മാരുടെ കാലത്താണെന്ന് തോന്നുന്നു ഈ സമൂഹത്തിനെ നാട് കടത്തെപ്പെട്ടത്. അത് അവര്‍ക്ക് ഒരു തരത്തില്‍ നല്ലതായി. അവര്‍ക്ക് ആ നാട്ടില്‍ നിന്ന് നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടി.


അവര്‍ തിരിച്ച് വന്നപ്പോള്‍ അറബിയും ഇംഗ്ലീഷും ഒരു പോലെ ഭംഗിയായി സംസാരിക്കുന്ന പൌരന്മാര്‍ അവരായി. അതിനാല്‍ അവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ ലഭിച്ചു. അവര്‍ക്കതില്‍ വലിയ തണ്ടായിരുന്നു. അവരില്‍ പലരും നല്ലവരാണ്‍. ചുമ്മാ പണിയെടുക്കാതെ നമ്മുടെ നാട്ടിലെ ചിലരെപ്പോലെ നടക്കുന്നവരും ഉണ്ട്. അങ്ങിനെ ഒരുത്തനാണെന്ന് തോന്നുന്നു എന്നൊട് തല്ല് കൂടാന്‍ വന്നത്.


സ്കോറ് ബോറ്ഡ് റെക്കോട് മായ്ച് കളഞ്ഞാല്‍ ശിക്ഷിക്കപ്പെടും. ഞാന്‍ ആരോടും പരാതി പറഞ്ഞില്ല. അവനെ നേരിടാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ അവന്റെ ബീര്‍ മഗ്ഗില്‍ എന്റെ സിഗരറ്റ് കുറ്റി നിക്ഷേപിച്ചു. അപ്പോള്‍ അവന് ആ ബീയര്‍ മഗ്ഗ് എന്റെ തലയില്‍ കമിഴ്ത്താന്‍ വന്നു. ഞാന്‍ സൂത്രത്തില്‍ പബ്ബില്‍ മദ്യപിച്ച് കൊണ്ടിരുന്ന ഒരു സിറിയക്കാരി പെണ്ണിന്റെ മുന്നിലൂടെ ചാടി.


സിഗരറ്റ്കുറ്റിയും ചാരം നിറഞ്ഞ ബീയറും ആ സിറിയക്കാരിയുടെ തലയിലായി. അവളുടെ തലയും ജാക്കറ്റുമെല്ലാം ബീയര്‍ കൊണ്ട് കുതിര്‍ന്നു. തത്സമയം അവളുടെ ബോയ് ഫ്രണ്ട് ഇവനുമായി അങ്കത്തിന്നൊരുങ്ങി.


അപ്പോളെക്കും ഹോട്ടലില്‍ നിന്ന് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് സന്ദേശം പോയി. സാധാരണ എന്ത് കുറ്റത്തിന്നും പോലീസ് ഇടപെട്ടാല്‍ വിദേശീയര്‍ക്ക് നീതി പെട്ടെന്ന് കിട്ടാറില്ല. നമ്മള്‍ നിരപരാധിയാണെങ്കിലും സംഗതികള്‍ അങ്ങിനെയാണവിടെ. കൂടുതലും നമുക്ക് ഭാഷാസ്വാധീനം ഇല്ലല്ലോ. ഇത്തരം അവസ്ഥകളില്‍ അറബി അറിഞ്ഞില്ലെങ്കില്‍ പെട്ടെന്ന് തടിയൂരാന്‍ പറ്റില്ല.


പോലീസ് ഉടനെത്തി. കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെട്ടു. ഞാന്‍ അവരുടെ മുന്നില്‍ പ്രതിയായിരുന്നില്ല. എന്നെ അറ്റാക്ക് ചെയ്യാന്‍ വന്നയാള്‍ വേറെ ഒരു കുരുക്കില്‍ പെടുകയാ‍ണ്‍ ഉണ്ടായത്. അതായിരുന്നു സന്‍സിബാരിയെ സംബന്ധിച്ചിടത്തോളമുണ്ടായിരുന്ന ദുഖസത്യം.


ഷൊര്‍ത്ത വന്നപ്പോള്‍ ഞാന്‍ ഒന്നും അറിയാത്തവനെപ്പോലെ അവിടെ ഇരുന്ന് ഫോസ്റ്റര്‍ അടിച്ചും കൊണ്ടിരുന്നു.


[തുടരും]

Friday, October 30, 2009

ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍

ഞാന്‍ ചിലപ്പോള്‍ മണ്മറഞ്ഞ എന്റെ കസിനായ മസ്കത്തില്‍ താമസിച്ചിരുന്ന ചേച്ചിയെ ഓര്‍ക്കാറുണ്ട്. ഇന്ന് ഞാന്‍ എന്റെ തൃശ്ശിവപേരൂരിലുള്ള വിജിതയുമായി സല്ലപിക്കുമ്പോഴും ചേച്ചിയെ ഓര്‍ക്കേണ്ടി വന്നു. എന്റെ മനസ്സില്‍ ഇപ്പോള്‍ തെളിയുന്ന ചിത്രം ഞാന്‍ ഇവിടെ വരക്കാം.

2000 ആദ്യത്തില്‍ എനിക്ക് മസ്കത്തിലേക്ക് തിരിച്ച് പോകേണ്ടി വന്നു. ഞാന്‍ ഗള്‍ഫ് ഉപേക്ഷിച്ചത് 1993 ല്‍ ആയിരുന്നു. കുട്ടികളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം കണക്കിലെടുത്ത് എനിക്ക് വളണ്ടറി റിട്ടയര്‍മെന്റ് ചെയ്യേണ്ടി വന്നു. ഞാന്‍ അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് കുറേ കൂടി ലക്ഷങ്ങള്‍ ഉണ്ടാക്കാമായിരുന്നു.

പക്ഷെ ഞാന്‍ അതിന്‍ തുനിഞ്ഞില്ല 25 കൊല്ലത്തെ വിദേശവാസം അവസാനിപ്പിച്ച് 1993 ല്‍ നാട്ടില്‍ താമസം സ്ഥിരമാക്കി. കുട്ടികളെയെല്ലാം പ്രൊഫഷണല്‍ കോളേജില്‍ ചേര്‍ത്തു. മസ്കത്തിലെ അവരുടെ അക്കാടമിക് വിദ്യാഭ്യാസം പ്രശംസനീയമായിരുന്നു. അവര്‍ ഇവിടെ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും കൂടാതെ എന്‍ഡ്രന്‍സ് ടെസ്റ്റ് ഉയര്‍ന്ന റാങ്കോടെ പാസായി കേരള ഗവണ്മേണ്ടിന്റെ കോളേജിലും, സെന്‍ഡ്രല്‍ ഗവണ്മേണ്ടിന്റെ MBA കോളേജിലുമായി പഠിച്ചുയര്‍ന്നു.ഇപ്പോള്‍ രണ്ടാളും വലിയ ഉദ്യോഗത്തിലിരിക്കുന്നു. വിവാഹവും കഴിഞ്ഞു.

2000 മാണ്ട് കാലത്ത് എനിക്ക് തിരിച്ച് വിദേശവാസം വിധിച്ചിട്ടുണ്ടായിരിക്കാം. അതായിരുന്നിരിക്കാം എന്റെ തലവിധി. ഞാന്‍ ഒരിക്കലും വിദേശത്തേക്ക് തിരിച്ച് പോകില്ലാ എന്നായിരുന്നു എന്റെ വിശ്വാസം.

വെറും രണ്ടാഴ്ചത്തെ ഒരു പ്രോജക്റ്റിന്‍ വേണ്ടിയായിരുന്നു ഞാന്‍ ആദ്യം പോയത്. പക്ഷെ 3 മാസം നില്‍ക്കേണ്ടി വന്നു. പിന്നെ ദുബായിലും ജര്‍മ്മനിയിലുമായി വേറെ ഒരു മൂന്ന് മാസവും. അങ്ങിനെ വിദേശവാസം നീണ്ടു നീണ്ടു പോയി.

എനിക്ക് തിരിച്ച് പോകണമെന്ന് എന്റെ അര്‍ബാബിനെ ഞാന്‍ ബോധിപ്പിച്ചു. അദ്ദേഹം എന്റെ കുടുംബത്തെയും മസ്കത്തിലെത്തിക്കാമെന്ന ഉറപ്പിന്മേല്‍ ഞാന്‍ അവിടെ തന്നെ കഴിഞ്ഞുകൂടി.

എന്റെ ബീനാമ്മയില്ല്ലാതെ എനിക്കൊരിടത്തും സുഖജീവിതം ഉണ്ടാവില്ല. അതവള്‍ക്കും എനിക്കും അറിയാം. എന്നിരുന്നാലും ചില സാങ്കേതിക തടസ്സങ്ങളാല്‍ അവള്‍ക്ക് എന്റെ അടുത്ത് ഉടന്‍ വരാനായില്ല.അവള്‍ക്ക് സിങ്കപ്പൂരില്‍ അങ്കിളിന്റെ കൂടെ കുറച്ച് മാസം പോയി നില്‍ക്കണമെന്നും അതിനാല്‍ ഉടന്‍ മസ്ക്കത്തിലേക്കില്ലാ എന്നും പറഞ്ഞപ്പോള്‍ എനിക്കാകെ വിഷമമായി.

സസ്യബുക്കുകള്‍ക്ക് ഫേമിലി ഇല്ലെങ്കില്‍ ഗള്‍ഫിലെ ബേച്ചലര്‍ ലൈഫ് കഷ്ടമാണ്‍. ഞാന്‍ ഒരു വിധം നന്നായി നോണ്‍ ഭക്ഷണം കുക്ക് ചെയ്യുമെങ്കിലും എന്നും അതായാല്‍ എനിക്ക് ബുദ്ധിമുട്ടാണ്. ബീനാമ്മക്ക് ഉടന്‍ വരാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ എന്റെ പ്രയാസം എന്റെ അര്‍ബാബിനെ അറിയിച്ചു. അദ്ദേഹം എനിക്കൊരു കുക്കിനെ ഏര്‍പ്പാടാക്കി തന്നു.

പക്ഷെ ആ കുക്കിന്റെ സ്റ്റൈല്‍ ഓഫ് കുക്കിങ്ങ് കുന്നംകുളത്ത് കാരനായ എനിക്ക് പിടിച്ചില്ല.തിരുവിതാംകൂറുകാരനും മദിരാശിയില്‍ സ്ഥിര താമസക്കാരനുമായിരുന്ന അയാള്‍ക്ക് എനിക്ക് രുചിക്കുന്ന ഭക്ഷണം ഉണ്ടാക്കാനായില്ല.

അങ്ങിനെ പല പല കുക്കുകളെ മാറി മാറി പ്രതിഷ്ടിച്ചിട്ടും എന്റെ പ്രശനത്തിന്‍ പരിഹാരമുണ്ടായില്ല. ഞാന്‍ തിരിച്ച് പോകാനുള്ള ഏര്‍പ്പാടുകളൊക്കെ നോക്കി.
അര്‍ബാബിനെ നിരാശനാക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നില്ല. എനിക്ക് അറബിക് ഫുഡ് ഇഷ്ടമായിരുന്നു. എന്റെ ഫുഡ് അലവന്‍സ് 150% വര്‍ദ്ധിപ്പിച്ചു എന്റെ എമ്പ്ലോയര്‍. എന്നോട് എവിടെ നിന്ന് വേണമെങ്കിലും ഭക്ഷണം കഴിക്കാന്‍ ഉപദേശിച്ചു.

അങ്ങിനെ ഇരിക്കെ ഒരു ദിവസം എന്റെ സയ്യാരയുടെ വീല്‍ പഞ്ചറായി ഞാന്‍ ഗാല റൌണ്ട് എബൌട്ടില്‍ അങ്ങനെ നില്പായി. ഹൈവേയിലിരുന്ന് ടയര്‍ മാറ്റാന്‍ എളുപ്പമുള്ള കാര്യമല്ല. ഞാന്‍ കാറ് അല്പം കൂടി സൈഡിലേക്ക് പാറ്ക്ക് ചെയ്തിട്ട് റൂവി പോലീസില്‍ വിവരം അറിയിച്ചു. ഈ കാറ് നാളെ വരെ റോഡരികില്‍ ഉപേക്ഷിക്കുകയാണ്‍ എന്ന്. എനിക്ക് അവറ് അനുമതി നല്‍കി.

അല്പസമയത്തിനുള്ളില്‍ ഹൈവേ പെട്രോള്‍ എത്തി കാറിന്‍ സൈഡിലും പുറകിലും റിഫ്ലക്ടര്‍ കോഷന്‍ ബോര്‍ഡ് സ്ഥാപിച്ചു. എന്നെ റൂവിയിലെവിടേയെങ്കിലും വിടാമെന്ന് പോലീസുകാര്‍ പറഞ്ഞു.
അതിന്നിടയില്‍ അവര്‍ എന്റെ കാറിന്റെ രേഖകളും, എന്റെ ലൈസന്‍സും മറ്റും പരിശോധിച്ച് ബോദ്ധ്യപ്പെട്ടു. ലേബര്‍ കാര്‍ഡ് നോക്കിയപ്പോളാണ്‍ അവര്‍ക്ക് മനസ്സിലായത് എന്റെ മുതലാളിയെപറ്റി. ഉയര്‍ന്ന മിനിസ്ട്രീരിയല്‍ റാങ്കിലുള്ളതും റോയല്‍ പദവി അലങ്കരിക്കുന്നതും ആയ ആളാണ്‍ എന്റെ മുതലാളിയെന്ന് അവര്‍ക്ക് മനസ്സിലായി.

അത് മനസ്സിലായപ്പോള്‍ എന്നെ എവിടെ വേണമെങ്കിലും വിട്ടുതരാമെന്നായി. അല്ലെങ്കിലും മസ്കത്ത് പോലീസുകാര്‍ വളരെ സ്ട്രിക്റ്റ് ആണെങ്കിലും വളരെ ഡീസന്റ് ആണവര്‍ പെരുമാറാന്‍. കണ്ടയുടന്‍ ഷെയ്ക് ഹാന്‍ഡ് ചെയ്യും. കുശലങ്ങള്‍ ചോദിച്ചേ വിഷയത്തിലേക്ക് കടക്കുകയുള്ളൂ. പോലീസ് സ്റ്റേഷനിലും മറിച്ചല്ല. വളരെ നല്ല പെരുമാറ്റവും ഇരിക്കാനുള്ള സ്ഥലവും തരും. ഒരിക്കലും പോലീസുകാരെ അവിടെ തെറ്റ് ചെയ്യാത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഭയമില്ല.
എനിക്ക് എവിടേക്കാ പോകേണ്ടതെന്ന് തന്നെ ഓര്‍മ്മയുണ്ടായിരുന്നില്ല. വളരെ വിലപിടിപ്പുള്ള മെറ്സീഡസ് സ്പോര്‍ട്ട്സ് മോഡല്‍ വാഹനമായിരുന്നു എനിക്ക് നല്‍കിയിരുന്നത്. അത് റോടില്‍ ഇട്ട് പോരേണ്ടി വന്ന വിഷമമായിരുന്നു.
വാഹനം ടോ ചെയ്ത് എന്റെ പാര്‍പ്പിട സമുച്ചയത്തില്‍ എത്തിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അതിന്‍ വഴിയുണ്ടാക്കാമെന്ന് പറഞ്ഞു. 120 കിലോമീറ്ററില്‍ ഓടിയിരുന്ന വണ്ടിയുടെ ടയര്‍ പഞ്ചറായാല്‍ മറ്റു ക്ഷതങ്ങളും വാഹനത്തിന്നുണ്ടാ‍കും. പിന്നെ സ്റ്റെപ്പിനി വീല്‍ കണ്ടീഷനായിരുന്നില്ല. പോരാത്തതിന്‍ എല്ലാം ട്യൂബ് ലെസ്സ് ടയറുകളും.

പോലീസുകാര്‍ വയര്‍ലസ്സില്‍ മെസ്സേജ് കൊടുത്തു. നിമിഷങ്ങള്‍ക്കകം പോലീസിന്റെ ബ്രെയ്ക്ക് ഡൌണ്‍ വാഹനമെത്തി. എന്റെ വാഹനം എന്റെ വീട്ടിലെത്തിക്കുന്നതിന്‍ പകരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാഡി അടായ് റൌണ്ട് എബൌട്ടിലുള്ള ടയര്‍ ഷോപ്പിലെത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ടായി. ഞാന്‍ ആ ഷോപ്പ് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലേക്ക് സന്ദേശമയച്ചു.

പോലീസുകാര്‍ എന്റെ ആവശ്യമനുസരിച്ച് എന്നെ അടുത്തുള്ള അല്‍ ക്വയറ് ഹോളീഡേ ഇന്നിലെത്തിച്ചു. റോഡില്‍ ഒരു മണിക്കൂറിലധികം നില്‍ക്കേണ്ടി വന്ന ഞാന്‍ വിയര്‍ത്ത് കുളിച്ചിരുന്നു.

ഹോട്ടലിലെത്തിയ ഞാന്‍ ഉടനെ പബ്ബിലേക്ക് നീങ്ങി. ഒരു പൈന്‍ഡ് ഫോസ്റ്റര്‍ ഡ്രാഫ്റ്റ് ബീയര്‍ ഒറ്റ വലിക്ക് കുടിച്ചു ക്ഷീണം തീര്‍ത്തു. കൌണ്ടറില്‍ ഇരിപ്പടം കിട്ടിയതിനാല്‍ അവിടെയുള്ള സ്നാക്ക് ബാറില്‍ നിന്ന് ഒലിവും നട്ട്സും ഒക്കെ തിന്നാന്‍ തുടങ്ങി. നാല്‍ പാടും കണ്ണോടിച്ചപ്പോള്‍ .. അല്പസമയത്തിന്‍ ശേഷം അരങ്ങേറാന്‍ പോകുന്ന ബെല്ലി ഡാന്‍സിന്റെ ബോര്‍ഡ് കണ്ടു.

എനിക്ക് സന്തോഷമായി. എത്ര വിലകൊടുത്തും എവിടെയായാലും ഞാന്‍ ബെല്ലി ഡാന്‍സ് കാണാറുണ്ട്. ഒരു മണിക്കൂറിന്നുള്ളില്‍ ഡാന്‍സ് ഫ്ലോര്‍ തെളിഞ്ഞു. ഞാന്‍ എന്റെ ഇരിപ്പടം ഡാന്‍സ് ഫ്ലോറിന്നടുത്തേക്കാക്കി. പണ്ടെനിക്ക് ഡാന്‍സ് ഫ്ലോറില്‍ ബെല്ലി ഡാന്‍സറോടൊപ്പം നൃത്തം ചെയ്യാന്‍ മോഹമുദിച്ച് ഫ്ലോറില്‍ വെച്ച് തല്ല് കിട്ടിയത് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. മദ്യത്തിന്റെ ലഹരിയിലായതിനാല്‍ ഞാന്‍ അന്ന് ശിക്ഷിക്കപ്പെട്ടില്ല.

ബെല്ലി ഡാന്‍സിന്റെ പ്രധാന ആകര്‍ഷണം ഡാന്‍സറും പിന്നെ അതിനുള്ള ഡ്രംസ് ബീറ്റുമാണ്‍. ആ ബീറ്റുകേട്ടാല്‍ എനിക്കുടന്‍ നൃത്തം ചെയ്യാന്‍ തോന്നും.ഞാന്‍ ആദ്യമായി ബെല്ലി ഡാന്‍സ് കണ്ടിട്ടുള്ളത് കെയ് റോവില്‍ നിന്നാണ്‍. പിന്നെ എന്റെ പ്രവര്‍ത്തന മണ്ടലമായ ബെയ് റൂട്ടിലും, ചിലപ്പോള്‍ ജര്‍മ്മനിയിലെ വീസ് ബാഡനിലും ഒക്കെ യായി പലതവണ ഞാന്‍ ബെല്ലി ഡാന്‍സ് കണ്ട് കൊണ്ടിരുന്നു.
ബെല്ലി ഡാന്‍സ് കാണാത്തവരുണ്ടെങ്കില്‍ ഞാന്‍ ഇപ്പോളൊ പിന്നീടോ ഒരു ലിങ്ക് ഇവിടെ തരാം.
http://www.youtube.com/watch?v=YamDoDK71Ds

ഞാന് അങ്ങിനെ ഫോസ്റ്റര്‍ ബീയറടിച്ച് ബെല്ലി ഡാന്‍സും കണ്ട് വീലായി ഇരിക്കുന്നതിന്നിടയില്‍ ഒരു ബലമുള്ള ഹസ്തം എന്റെ തോളി പതിച്ചു.
മദ്യാസക്തിയില്‍ ഞാന്‍ എന്തെങ്കിലും ഗുലുമാല്‍ ചെയ്തിരിക്കാന്‍ സാധ്യതയുണ്ടോ എന്ന സംശയത്താല്‍ ഞാന്‍ പുറകോട്ട് നോക്കിയില്ല. ഡാന്‍സറുടെ ചുവടുക്കള്‍ക്കനുസരിച്ച് ഞാന്‍ തലയാട്ടി ബീറ് മൊത്തിക്കുടിച്ചങ്ങിനെ ഇരുന്നു. അപ്പോള്‍ വന്നയാള്‍ എന്റെ പോക്കറ്റില്‍ ഒരു കാര്‍ഡ് നിക്ഷേപിച്ച് പോയി.
എന്തെങ്കിലും പ്രശ്നമുണ്ടാക്കിയിട്ട് പോലീസുകാര്‍ ചിലപ്പോല്‍ ഒരു ടിക്കറ്റ് തരാറുണ്ട് അങ്ങിനെ. അതിനാല്‍ ഞാന്‍ എന്റെ വീട്ടിലെത്തിയിട്ടും എന്താ ആ കാര്‍ഡിലെഴുതിയിരുന്നതെന്ന് വായിച്ചില്ല.

പിറ്റേ ദിവസം കാലത്ത് 8 മണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ ഉണര്‍ന്നത് തന്നെ 10 മണിക്ക്. കാറ് പഞ്ചറായതും പെട്രോള്‍ പമ്പില്‍ പോലീസ് ടോ ചെയ്ത് കൊണ്ട് പോയതുമൊന്നും എനിക്കോര്‍മ്മയുണ്ടായിരുന്നില്ല.

ഞാന് ഉടനെ ആ ഭാഗത്ത് താമസിക്കും സ്ട്രാഫര്‍ സ്റ്റീല്‍ കെയ്സിലെ എന്റെ ഒരു ഫ്രഞ്ച് സഹപ്രവര്‍ത്തകനെ വിളിച്ച് കാര്യം ബോധിപ്പിച്ചു. അയാള്‍ ആ കാര്യങ്ങളെല്ലാം ഹാന്‍ഡല്‍ ചെയ്തു.

കുളിക്കാന്‍ പോകുന്നതിന്നിടയില്‍ ഞാന്‍ അപരിചതന്‍ എന്റെ പോക്കറ്റില്‍ നിക്ഷേപിച്ച കാര്‍ഡ് എടുത്ത് നോക്കി വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.

[തുടരും]